മോഹൻലാലിന്റെ ദേവാസുരം ഒരു തട്ടിക്കൂട്ട് പടമായിരുന്നു; കാര്യവട്ടം ശശികുമാർ പറയുന്നു..!!

അഭിനേതാവ്, അതിലുപരി നിർമാതാവ് എന്നി നിലകളിൽ എല്ലാം മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് കാര്യവട്ടം ശശികുമാർ. തൊണ്ണൂറുകളിൽ നിരവധി സിനിമകൾ നിർമ്മിക്കുകയും ഒപ്പം അതെ കാലയളവിൽ അഭിനേതാവ് ആയും താരം തിളങ്ങിയിട്ടുണ്ട്.

സൂപ്പർ സ്റ്റാർ, ജഡ്ജെമെന്റ്, രഥചക്രം, ഈ കണ്ണിൽ കൂടി, ചെങ്കോൽ, തലമുറ, വർണ്ണപ്പകിട്ട്, ദേവാസുരം തുടങ്ങിയ ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ആൾ കൂടിയാണ് കാര്യവട്ടം ശശി കുമാർ. ഇപ്പോൾ മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനൽ വഴി മോഹൻലാൽ എന്ന താരത്തിനെ കുറിച്ചും തന്റെ അഭിനയ ജീവിതത്തെ കുറിച്ചും അതുപോലെ ചില സിനിമ വിശേഷങ്ങളും അനുഭവങ്ങളും പങ്കുവെക്കുകയാണ് ശശികുമാർ.

മോഹൻലാൽ എന്ന ആളെ താൻ ആദ്യമായി കാണുന്നത് യൂണിവേഴ്സിറ്റി കോളേജിൽ വെച്ചാണ് എന്ന് ശശികുമാർ പറയുന്നു. അന്ന് ഞാൻ അവിടെ പഠിക്കുക ആയിരുന്നു. ഇന്ത്യൻ കോഫി ഹൌസ് ആയിരുന്നു ഞങ്ങളുടെ എല്ലാം ആഘോഷ കേന്ദ്രം. കോളേജിൽ പോയില്ല എങ്കിൽ കൂടിയും ഞങ്ങൾ ഇന്ത്യൻ കോഫീ ഹൗസിൽ പോകും. അവിടെ വെച്ച് ആയിരുന്നു മോഹൻലാൽ, എം ജി ശ്രീകുമാർ, മേനക സുരേഷ്, പ്രിയദർശൻ എന്നിവരെയൊക്കെ കാണുന്നതെന്ന് ശശികുമാർ പറയുന്നു. അതിനൊക്കെ ശേഷം ആണ് മോഹൻലാൽ തിരനോട്ടത്തിൽ അഭിനയിച്ചത് അറിയുന്നത്.

പുതുമുഖങ്ങൾ മാത്രമുള്ള ചിത്രമായിരുന്നു. അന്നത്തെ കാലത്തിൽ ഒരു ദിവസം ആയിരുന്നു ആ ചിത്രം തീയറ്ററിൽ ഓടിയത്. എന്നാൽ മോഹൻലാലിന്റെ അഭിനയവും ആംഗിളും എല്ലാം മികച്ചത് ആയിരുന്നു. മോഹൻലാൽ ഇന്നും എന്നെ കാണുമ്പോൾ ഒരു ബഹുമാനത്തോടെ മാത്രമേ എന്റെ മുന്നിൽ നിൽക്കാറുള്ളൂ. മോഹൻലാലിനൊപ്പം ഞാൻ ആരോ ഏഴോ ചിത്രങ്ങളിൽ അഭിനയിച്ചു. എല്ലാം വിജയമായി.

ഒരിക്കൽ ഐവി ശശി പറഞ്ഞു കാര്യവട്ടം ശശി ഉണ്ടേൽ നമ്മുടെ പടം ഹിറ്റ് ആയിരിക്കുമെന്നു. അങ്ങനെ ഒട്ടേറെ തവണ സംഭവിച്ചിട്ടുണ്ട്. സിനിമ ഇറങ്ങി കഴിഞ്ഞാൽ ഞാൻ പറയും നൂറു ദിവസം ഓടുമെന്നു. ഓടിയിട്ടുണ്ട്. അപ്പോൾ മോഹൻലാൽ പറയുമായിരുന്നു ചേട്ടന്റെ നാവ് പൊന്നായിരിക്കട്ടെ എന്ന്. അതുപോലെ ദേവാസുരം ഒരു തട്ടിക്കൂട്ട് പടം ആയിരുന്നു. ശശിയേട്ടൻ അതിനെ കുറിച്ച് പറയുന്നത്.

ഒരു ദിവസം വിവികേ മേനോനും ശശിയേട്ടനും എല്ലാം ഭക്ഷണം കഴിച്ച് കോഴിക്കോട് മഹാറാണി ഹോട്ടലിൽ ഉറക്കം ആയിരുന്നു. അങ്ങനെ ഉള്ള സമയത്തിൽ ആയിരുന്നു രഞ്ജിത് ശശിയേട്ടനോട് കഥ പറയാൻ വേണ്ടി അവിടെ എത്തുന്നത്. അങ്ങനെ പാതി ഉറക്കത്തിൽ ആയിരുന്നു കഥ കേട്ടുകൊണ്ട് ഇരിക്കുമ്പോൾ ഞെട്ടി എഴുന്നേൽക്കുക ആയിരുന്നു. തുടർന്ന് താൻ മേനോനെയും വിളിച്ചു എഴുന്നേൽപ്പിച്ചു.

അങ്ങനെ കഥ കേട്ട് സിനിമ ആക്കാം എന്ന് കരുതി പണം ഒന്നും ഇല്ലാതെ ഷൂട്ട് ചെയ്ത തട്ടിക്കൂട്ട് ചിത്രം ആയിരുന്നു ദേവാസുരം. അന്ന് ഞാൻ ചിത്രീകരണം കഴിഞ്ഞു ലാലിനോട് പറഞ്ഞു ലാലേ എഴുതി വെച്ചോ ഈ പടം നൂറു ദിവസം ഓടുമെന്നു. അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു എന്ന് കാര്യവട്ടം ശശി കുമാർ പറയുന്നു.

News Desk

Recent Posts

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

4 days ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

2 weeks ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

3 weeks ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

4 weeks ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

1 month ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

2 months ago