Categories: Sports

ഇന്ത്യൻ ക്രിക്കറ്റിന് പുത്തൻ ഓൾറൗണ്ടറെ കണ്ടെത്തി ദ്രാവിഡ്; ഇത്രയും കാലമായും രവിശാസ്തിക്ക് കഴിയാത്തത്..!!

ഐപിൽ അടക്കം വെറും ബൗളർ ആയി മാത്രം ഒതുങ്ങി നിന്ന താരത്തിനെ ആണ് ദ്രാവിഡ് കഴിഞ്ഞ ദിവസം കളി ജയിപ്പിക്കാൻ ഇറക്കി വിട്ടത്. ഒരുകാലത്തിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ വൻ മതിൽ ആയിരുന്നു ദ്രാവിഡ്. അത് തന്നെയാണ് താൻ ഇപ്പോഴും എന്നും വീണ്ടും കാണിച്ചിരിക്കുകയാണ് രാഹുൽ ദ്രാവിഡ് ചെയ്തത് എന്ന് വേണം പറയാൻ.

ശ്രീലങ്കയുമായി നടന്ന രണ്ടാം മത്സരത്തിൽ തോൽവിക്ക് അരികെ നിന്നും ആയിരുന്നു ഇന്ത്യൻ ടീം വിജയം നേടിയത്. അതും വാലറ്റത്തിന്റെ കരുത്തിൽ എന്ന് പറയുമ്പോൾ അവിടെ പ്രകീർത്തിക്കേണ്ടത് കോച്ച് ദ്രാവിഡിന്റെ മികവ് തന്നെയാണ്.

കാരണം 6 വിക്കറ്റ് നഷ്ടമായ ഇന്ത്യയുടെ ഏഴാമൻ ആയി ഇറങ്ങേണ്ടി ഇരുന്നത് ബുവനേശ്വർ കുമാർ ആയിരുന്നു. എന്നാൽ എല്ലാവരുടേയും നെറ്റി ചുളിച്ച് ഏഴാമനായി ബാറ്റ് ചെയ്യാൻ ഇറങ്ങിയത് അത് വരെ ഏകദിന ക്രിക്കറ്റിൽ വെറും 18 റൺസ് മാത്രം എടുത്തിട്ടുള്ള ദീപക് ചഹറായിരുന്നു.

ബൗളർ മാത്രം ആയി ഇന്ത്യൻ ടീം കണ്ടിരുന്ന ചഹാറിന്റെ ബാറ്റിംഗ് പുറത്തു കൊണ്ട് വന്നത് ദ്രാവിഡ് തന്നെ. മറ്റാർക്കും എന്തിന് ഐപിൽ ചെന്നൈക്ക് വേണ്ടി കളിക്കുന്ന ആൾ കൂടി ആണ് ചഹാർ എന്ന് ഓർക്കണം. എന്നിട്ടും ദ്രാവിഡ് താരത്തിന്റെ ബാറ്റിംഗ് വൈഭവം കണ്ടെത്തിയതിൽ കൂടി ലോക കപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് പുത്തൻ ഓൾറൗണ്ടർ കൂടി എത്തുകയാണ്.

ഇതിൽ മറ്റൊരു കാര്യം എന്താണ് എന്ന് വെച്ചാൽ കുറെ കാലങ്ങൾ ആയി ഫോം ആകാൻ ബുന്ധിമുട്ടുള്ള ഹർദിക് പാണ്ഡ്യാക്ക് വമ്പൻ വെല്ലുവിളി തന്നെ ആയിരിക്കും ഇനി ചാഹാർ. ദീപക് ചഹാർ ദ്രാവിഡിന്റെ കീഴിൽ കളിക്കുകയും റൺസ് നേടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അവനു ബാറ്റ് ചെയ്യാൻ കഴിയും എന്നും റൺസ് സ്‌കോർ ചെയ്യാഎം കഴിയും എന്ന് അദ്ദേഹം മനസിലാക്കിയിരുന്നു.

അതുകൊണ്ടു തന്നെ കോച്ച് രാഹുൽ ദ്രാവിഡ് എടുത്ത തീരുമാനം മികച്ചത് തന്നെ ആയിരുന്നു. എന്നാണ് വൈസ് ക്യാപ്റ്റൻ കൂടി ആയ ബുവനേശ്വർ കുമാർ പറയുന്നത്. അവൻ ബാറ്റ് ചെയ്ത രീതിയും അദ്ദേഹത്തിന്റെ തീരുമാനം ശരിവെച്ചു. അവൻ ബാറ്റ് ചെയ്യുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. രഞ്ജി ട്രോഫിയിലും അവൻ റൺസ് നേടിയിരുന്നു. അതുകൊണ്ട് തന്നെ അതൊരിക്കലും ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നില്ല. ഭുവനേശ്വർ കുമാർ പറഞ്ഞു.

ഞങ്ങളുടെ ലക്ഷ്യം അവസാന ഓവർ വരെയോ അവസാന പന്ത് വരെയോ കളിക്കുകയെന്നതായിരുന്നു. അതുകൊണ്ട് മത്സരം അവസാനം വരെ നീട്ടികൊണ്ടു പോകുവാൻ ഞങ്ങൾ ശ്രമിച്ചു അതുകൊണ്ട് തന്നെ റൺസ് സ്‌കോർ ചെയ്യുവാൻ പറ്റി. ഒരേയൊരു പ്ലാൻ അവസാനം വരെ ബാറ്റ് ചെയ്യുകയെന്നതായിരുന്നു. ദീപക് ചഹാറിന്റെ ബാറ്റിങ് അവിസ്മരണീയമായിരുന്നു. ഭുവനേശ്വർ കുമാർ പറയുന്നു.

82 പന്തിൽ പുറത്താകാതെ 69 റൺസ് നേടിയ ചഹാർ, ഭുവനേശ്വർ കുമാറിനൊപ്പം എട്ടാം വിക്കറ്റിൽ 84 റൺസ് നേടി. ഇരുവരുടെയും മികവിൽ ശ്രീലങ്ക ഉയർത്തിയ 276 റൺസിന്റെ വിജയലക്ഷ്യം 49.1 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു.

News Desk

Recent Posts

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

2 days ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

3 weeks ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

4 weeks ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 month ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

2 months ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

2 months ago